പ്രദേശങ്ങള്‍ | കൃഷിസമയം | ഇനങ്ങള്‍ |
മോടന്‍ | വിരിപ്പ് | പി.ടി.ബി 28,29,30, സ്വര്‍ണ്ണപ്രഭ |
പള്ളിയാല്‍ /മ്യാല്‍ പാടങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ : കാഞ്ചന,മട്ടത്രിവേണി,ജ്യോതി,കാര്‍ത്തിക മൂപ്പ് കൂടിയവ : ഐശ്വര്യ,മഷുറി,പവിഴം,ഉമ,പവിത്ര,പഞ്ചമി |
പാലക്കാടന്‍ നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ : ജ്യോതി,കാഞ്ചന,മട്ടത്രിവേണി,അഹല്യ,മൂപ്പ് കൂടിയവ :ഭാരതി,ആതിര,ഐശ്വര്യ,കരിഷ്മ,പഞ്ചമി,പവിഴം, |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :രമണിക,ജ്യോതി,കാഞ്ചനമൂപ്പ് കൂടിയവ :പവിഴം,ഉമ,ജയ,പ്രണവ,നീരജ,കൃഷ്ണാഞ്ചന,കരിഷ്മ, | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,കാഞ്ചന,മകംമൂപ്പ് കൂടിയവ :രേവതി,ഐശ്വര്യ,പവിഴം | |
ചിറ്റൂര് നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,എഎസ്ഡി 16,17മൂപ്പ് കൂടിയവ :ഐശ്വര്യ,ഉമ,കരിഷ്മ,പഞ്ചമി,മഷുറി,പൊന്നി |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ : ജ്യോതി,എഎസ്ഡി 16,17മൂപ്പ് കൂടിയവ :പ്രണവ,മഷുറി,എ.ഡിറ്റി 44,പൊന്നി | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മകം,കാഞ്ചന,കാര്‍ത്തിക,ജ്യോതിമൂപ്പ് കൂടിയവ :രേവതി,ഐശ്വര്യ,പവിഴം, | |
കോള്‍നിലങ്ങള്‍ | സെപ്-ഒക്ടോ നവം-ഡിസം | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,അഹല്യമൂപ്പ് കൂടിയവ :ഐശ്വര്യ,ഉമ,ഭദ്ര,പഞ്ചമി, കൃഷ്ണാഞ്ചന |
കുട്ടനാട് | ഡിസം-ജനുവരി മാര്‍ച്ച്-ഏപ്രില്‍ വിരിപ്പ് പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാഞ്ചന,അഹല്യ മൂപ്പ് കൂടിയവ :കാര്‍ത്തിക,കൈരളി,ഐശ്വര്യ,ഉമ മൂപ്പ്കുറഞ്ഞവ : മട്ടത്രിവേണി,രമണിക,അരുണ മൂപ്പ് കൂടിയവ : രേവതി,ഉമ,പഞ്ചമി,പവിത്ര മൂപ്പ്കുറഞ്ഞവ : മകം,കാര്‍ത്തിക,രമണിക,കാഞ്ചനമൂപ്പ് കൂടിയവ : ഭദ്ര,ആശ,പവിഴം,രമ്യ,കനകം,പവിത്ര,രഞ്ജിനി,ഉമ,പഞ്ചമി,രേവതി,കരിഷ്മ, കൃഷ്ണാഞ്ചന. |
പൊക്കാളി നിലങ്ങള്‍ | ഏപ്രില്‍-മെയ്‌സെപ്റ്റം-ഒക്ടോ | മൂപ്പ്കുറഞ്ഞവ : വൈറ്റില 1, 3, 6 മൂപ്പ് കൂടിയവ :വൈറ്റില 2,വൈറ്റില 4,വൈറ്റില 5 |
ഓണാട്ടുക്കര | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,ഓണം,കാര്‍ത്തിക,മകം,രമണിക മൂപ്പ് കൂടിയവ :ഭാഗ്യ,രേവതി,ഐശ്വര്യ |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,മകം.ജ്യോതി,രമണിക.രേവതി. മൂപ്പ് കൂടിയവ :ലക്ഷ്മി,ധന്യ,കരുണ,സാഗര | |
തിരുവനന്തപുരം ജില്ലയിലെ റെഡ് ലോം | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,കൈരളി. മൂപ്പ് കൂടിയവ :ഭാരതി,ഐശ്വര്യ,ഉമ,പവിഴം,രഞ്ജിനി. |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :ജ്യോതി,മട്ടത്രിവേണി. മൂപ്പ് കൂടിയവ :കരുണ,ഉമ,പഞ്ചമി,കരിഷ്മ. | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,മകം, മൂപ്പ് കൂടിയവ :രേവതി | |
തെക്കന്‍ ജില്ലകളിലെ ഇടനാടന്‍ നിളങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,രമണിക മൂപ്പ് കൂടിയവ:പവിഴം,ഭദ്ര,ഉമ,ഭാരതി,ജയ,കനകം,മഷുറി,മംഗള മഷുറി |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :ജ്യോതി,മട്ടത്രിവേണി,കാഞ്ചനമൂപ്പ് കൂടിയവ :കരുണ,നിള,മകരം,കുംഭം | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,മകരം,കാഞ്ചന. മൂപ്പ് കൂടിയവ :രേവതി,ഉമ,ഐശ്വര്യ | |
മദ്ധ്യ ജില്ലകളിലെ ഇടനാടന്‍ നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,രമണിക,മട്ടത്രിവേണി,ഹ്രസ്വ,അഹല്യ,ഹര്‍ഷ,മൂപ്പ് കൂടിയവ :ഐശ്വര്യ,പവിഴം,കനകം,ഉമ,പഞ്ചമി,പവിത്ര |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാര്‍ത്തിക,കാഞ്ചന,അഹല്യമൂപ്പ് കൂടിയവ :കരുണ,മംഗളമഷുറി,ഐശ്വര്യ,ഉമ. | |
പുഞ്ച | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാഞ്ചന,മകം,അഹല്യമൂപ്പ് കൂടിയവ :രേവതി,ഉമ,ഐശ്വര്യ. | |
വടക്കന്‍ ജില്ലകളിലെ ഇടനാടന്‍ നിലങ്ങള്‍ | വിരിപ്പ് | മൂപ്പ്കുറഞ്ഞവ :ജ്യോതി,കാഞ്ചന,രമണിക,അഹല്യ,ഹര്‍ഷ. മൂപ്പ് കൂടിയവ :ഐശ്വര്യ,ഭാരതി,മംഗളമഷുറി.ഉമ. |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞവ :മട്ടത്രിവേണി,ജ്യോതി,കാഞ്ചന,അഹല്യ,മൂപ്പ് കൂടിയവ :കരുണ,പ്രണവ്,മഷുറി,ഐശ്വര്യ,ഉമ. | |
പുഞ്ച | മൂപ്പ്കുറഞ്ഞവ:മട്ടത്രിവേണി,ജ്യോതി,കാഞ്ചന,കാര്‍ത്തിക. മൂപ്പ് കൂടിയവ :ജ്യോതി,ഐശ്വര്യ,പവിഴം. | |
ഉയര്‍ന്നപ്രദേശങ്ങള്‍ ഒരു കൃഷി മാത്രം എടുക്കുന്ന നിലങ്ങള്‍ രണ്ടു കൃഷിയുള്ള നിലങ്ങള്‍ |
വിരിപ്പ് വിരിപ്പ് മുണ്ടകന്‍ |
വയനാട്-1,വയനാട് -2,അശ്വതി,ജയ,ശബരി,മഷുറി,ഭദ്ര അശ്വതി,ജയ,ശബരി,ഭാരതി,ദീപ്തി. |
വിരിപ്പ് | : | ഏപ്രില്‍ -മെയ് മുതല്‍ സെപ്തംബര്‍ -ഒക്ടോബര്‍ വരെ |
മുണ്ടകന്‍ | : | സെപ്തംബര്‍ - ഒക്ടോബര്‍ മുതല്‍ ഡിസംബര്‍- ജനുവരി വരെ |
പുഞ്ച | : | ഡിസംബര്‍- ജനുവരി മുതല്‍ മാര്‍ച്ച് -ഏപ്രില്‍ വരെ. |
വിത്തും ഞാറ്റടിയും
ഒരു ഹെക്ടറില്‍വേണ്ട വിത്തിന്‍റെ തൂക്കം
നുരിയിടുക | : | 80-90 കിലോഗ്രാം |
പറിച്ചു നടീല്‍ | : | 60-85 കിലോഗ്രാം |
വിതയ്ക്കല്‍ | : | 80-100 കിലോഗ്രാം |
ഞാറു നടേണ്ട അകലവും മൂപ്പും
കാലം | മൂപ്പ് | അകലം | ഒരു ചതുരശ്ര മീറ്ററില്‍ ഉണ്ടാകെണ്ട നുരികള്‍ |
വിരിപ്പ് | മൂപ്പ്കുറഞ്ഞയിനം ഇടത്തരം മൂപ്പ് | 15 *10 സെ:മി20 *10 സെ :മി | 67 33 |
മുണ്ടകന്‍ | മൂപ്പ്കുറഞ്ഞയിനം ഇടത്തരം മൂപ്പ് | 15 *10 സെ:മി 20 *10 സെ :മി | 67 50 |
പുഞ്ച | മൂപ്പ് കുറഞ്ഞയിനം ഇടത്തരം മൂപ്പ് | 15 *10 സെ:മി20 *10 സെ:മി | 67 50 |
ഞാറിന്‍റെ മൂപ്പ്
മൂപ്പ് കുറഞ്ഞയിനങ്ങള്‍ : 18 ദിവസം
ഇടത്തരം മൂപ്പുള്ളയിനങ്ങള്‍ : 20-25 ദിവസം
മൂപ്പ് കൂടിയ ഇനങ്ങള്‍ : 30 ദിവസം
ഞാറു നടേണ്ട ആഴം : 3-4 സെ:മി
ഒരു ചുവട്ടില്‍ ഉണ്ടാകേണ്ട ഞാറുകളുടെ എണ്ണം : 2-3 .
ഓരോ മൂന്നുമീറ്റര്‍ നട്ടുകഴിയുമ്പോള്‍ ഒരടി വീതിയില്‍ ഇടയകലം വിടുക.വളം വിതറുന്നത്തിനും മരുന്ന് തളിയ്ക്കുന്നതിനും ഇതു സഹായിക്കും.
വിത്തില്‍ മരുന്ന് പുരട്ടുന്ന വിധം
വിത്തില്‍ മരുന്ന് പുരട്ടുന്നത് രണ്ടുരീതിയിലാണ്.സാധാരാണ ബ്ലാസ്റ്റ് രോഗത്തിനെതിരെയാണ് വിത്തില്‍ കുമിള്‍ നാശിനി പുരട്ടുന്നത്.കുമിള്‍ നാശിനി പുരട്ടിയാല്‍; ഉദ്ദേശം 60 ദിവസം വരെ ബ്ലാസ്റ്റിനെ പ്രിതിരോധിക്കാന്‍ കഴിയും.
1.പൊടിരൂപത്തില്‍ താഴെ പറയുന്ന കുമിള്‍നാശിനി /സൂഡോമോണാസ് പൊടി രൂപത്തില്‍ വിത്ത്പരിചരണത്തിനുപയോഗിക്കാം.വിത്ത് വിതയ്ക്കുന്നതിനു 12 മുതല്‍ 16 മണിക്കൂര്‍ മുമ്പ് ഇതു ചെയ്യണം.ബാവിസ്റ്റിന്‍ 50WP (കാര്‍ബാന്‍ഡാസിം )-2 ഗ്രാം / ഗ്രാം വിത്തിന് അല്ലെങ്കില്‍ 10 ഗ്രാം സൂഡോമോണാസ് ഒരു കിലോഗ്രാം വിത്തിന് .
2.കുമിള്‍ നാശിനിയുടെ ലായനിയില്‍ വിത്തുമുക്കുക.
താഴെ പറയുന്ന കുമിള്‍നാശിനിയില്‍ വിത്ത് 12 മുതല്‍ 16 മണിക്കൂര്‍ വരെ കുതിര്‍ക്കുക.തുടര്‍ന്ന് വെള്ളം വളര്‍ന്ന ശേഷം മുളപ്പിക്കുക.
2 ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം വിത്തിന് എന്നതോതിലുള്ള ലായനി അല്ലെങ്കില്‍ 10 ഗ്രാം സൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം വിത്തിന്.
ഞാറ്റടി തെയ്യാറാക്കല്‍
ചേറ്റു ഞാറ്റടി : വെള്ളത്തിനു സൗകാര്യമുള്ളപ്പോള്‍ ചേറ്റു ഞാറ്റടിയാണ് മെച്ചം.പൊടി ഞാറ്റടിയെക്കാള്‍ നെല്ല് ഒരാഴ്ച്ച മുമ്പേ വിളയും.നല്ല സുര്യപ്രാകാശം കിട്ടുന്ന സ്ഥലത്താണ് ഞാറ്റടി തെയ്യാറാക്കുക.നിലം നന്നായി ഉഴുത് ഉയര്‍ന്ന തടങ്ങള്‍ എടുക്കുക.തടങ്ങള്‍ക്ക് 10 സെ :മി ഉയരം വേണം.ഒന്ന് മുതല്‍ ഒന്നര മീറ്റര്‍ വരെ വീതി,നീളം സൗകര്യമനുസരിച്ച് . ബെഡഡുകള്‍ക്ക് ഇടയില്‍ നീരവാര്‍ച്ചക്കുള്ള ചാലുകളാണ് ആവശ്യം.നടാന്‍ ഉദ്ദേശിക്കുന്ന പാടത്തിന്‍റെ പത്തില്‍ ഒന്ന് വിസ്ത്രിതിയില്‍ ഞാറ്റടി വേണം എന്നതാണ് കണക്ക് .കമ്പോസ്റ്റോ ചാണകപൊടിയൊ ഒരു ച :മീറ്ററിന് ഒരു കി:ഗ്രാം എന്ന കണക്കിന് ബെഡഡുകളില്‍ ചേര്‍ക്കണം.കുമിള്‍നാശിനിയില്‍ ചേര്‍ത്ത വിത്താണ് സാധാരണ കുരുപ്പിച്ച് ചേറ്റു ഞാറ്റടിയില്‍ വിതയ്ക്കുക.കുരുപ്പിച്ച വിത്ത് മൂന്നാം ദിവസം വിതയ്ക്കണം. വിതയ്ച്ച്ചു 5 ദിവസത്തേക്ക് ജലസേചനം വേണ്ട.അഞ്ചു ദിവസം മുതല്‍ ഏഴം ദിവസം വരെ നനയ്കുക.ഏഴാം ദിവസം മുതല്‍ വള്ളം തുടര്‍ച്ചയായി 5 സെ:മി ഉയരത്തില്‍ നിര്‍ത്താം.ഇതു കളകളെ നിയന്ത്രിക്കുന്നതിനും കൂടിയാണ്.ഇടയ്ക്കിടെ വെള്ളം വാര്‍ന്നു കളയുന്നത് കരുത്തുള്ള ഞാറുകള്‍ ഉണ്ടാകുന്നതിനു സഹായിക്കും.ഞാറുപറിക്കുന്നത്തിനു പത്തു ദിവസം മുമ്പ് ഒരു കി:ഗ്രാം യൂറിയ രണ്ടര സെന്‍റിന് എന്നാ കണക്കിന് ഞാറ്റടിയില്‍ വിതറുന്നത് ബലമുള്ള ഞാറുകള്‍ കിട്ടുന്നതിനും ഞാറുപറിക്കുമ്പോള്‍ പൊട്ടുന്നത് കുറയ്ക്കുന്നതിനും സഹായിക്കും.
പൊടി ഞാറ്റടി : ഞാറു തെയ്യാറാക്കുന്നതിന് വെള്ളം ഇല്ലതിരികുകയും ഉദ്ദേശിക്കുന്ന സമയത്ത് ഞാറു നടാന്‍ പറ്റാത്ത അവസ്ഥ കാണുകയും ചെയ്യുന്നെങ്കില്‍ പൊടി ഞാറ്റടിയാകാം.പ്രധാനമായും വിരിപ്പിലാണ് പൊടി ഞാറ്റടി ഉണ്ടാക്കുക.നിലം നായി ഉഴുത് 15 സെ:മി ഉയരത്തില്‍ ബെഡഡുകള്‍ എടുക്കുക.വീതി 1 -1.5 മീറ്റര്‍ നീളം സൗകര്യം അനുസരിച്ച് കമ്പോസ്റ്റോ ചാണകപൊടിയോ ഒരു കി :ഗ്രാം ഒരു ച:മീറ്റര്‍ എന്നാ കണക്കിന് ഞാറ്റടിയില്‍ ചേര്‍ക്കണം.പൊടിരൂപത്തില്‍ കുമിള്‍ നാശിനി വിത്തുമായി യോജിപിച്ചാണ് വിതയ്ക്കാന്‍ എടുക്കുക.മഴ തീരെ കിട്ടാത്ത അവസ്ഥയില്‍ പൊടി ഞാറ്റടി നനയ്ക്കുക ആവിശ്യമാണ്.
നിലം തെയ്യാറാക്കലും അടിവളങ്ങളും
നിലം ഉഴുതു മറിക്കുക : പൊടി വിതയ്ക്കാണെങ്കില്‍ കട്ടകള്‍ നന്നായി ഉടയ്ക്കുകയും പൊടിക്കുകയും ചെയ്യണം.ട്രാക്ടറിന്‍റെ കള്‍ട്ടിവേറ്റര്‍ കൊണ്ട് രണ്ടു തവണ ഉഴുതു റോട്ടോവേറ്റര്‍ എന്നാ ഉപകരണം ട്രാക്ടറില്‍ ഒരു തവണ വലിച്ചാല്‍ നിലം നന്നായി പൊടിയും.നടീലാണെങ്കില്‍ ചവറ്,ചാണകം,എന്നിവ നിരത്തി വെളത്തില്‍ ഉഴുതുക.പച്ചില വളചെടി ഉണ്ടെങ്കില്‍ വെള്ളം കയറ്റി ഉഴുതു മറിക്കുക.രണ്ടു തവണ തുടക്കത്തില്‍ ഉഴുത ശേഷം ജൈവവസ്ത്തുക്കള്‍ അഴുകുന്നതിനു ഉദ്ദേശം രണ്ടാഴ്ച്ച വിടുക.തുടര്‍ന്ന്‍ അടിവളമായി രാസവളം വിതറി ഉഴുതു നിരപ്പാക്കി ഞാറു നടാം.അവസാനത്തെ ഉഴുതലിനുശേഷം വെള്ളം തുറന്നു വിടരുത്.അത് കൊണ്ട് അടിവളം വിതറി ഉഴുതുന്ന സമയത്ത് പാടത്ത് അധികം വെള്ളം പാടില്ല.
യന്ത്രങ്ങള്‍ ഉപയോഗിച്ചു ഞാറുനടുന്നതിന് മാറ്റ് ഞാറ്റടി ഉണ്ടാക്കുന്ന രീതി
1.ഞാറ്റടിക്കു തിരഞ്ഞെടുത്ത സ്ഥലം നല്ലത് പോലെ നിരപ്പാക്കുക.
2.വളരെ ഘനംകുറഞ്ഞ പോളിത്തീന്‍ ഷീറ്റ് ഞാറ്റടിയില്‍ വിരിയ്ക്കുക.90 സെ:മി വീതിയും സൗകാര്യമായ വീതിയും ആകാം.
3.ഞാറ്റടിയില്‍ ചെയ്യുമ്പോലെ പാകപെടുത്തിയ മണ്ണും മൂന്നില്‍ ഒരു അളവില്‍ ചാണകപൊടിയും നല്ല പോലെ ഇളക്കിചേര്‍ത്ത് 10-15 സെ:മി ഘനത്തില്‍ പോളിത്തീന്‍ ഷീറ്റിനു മുകളില്‍ നിരത്തുക.
4.വെള്ളം കെട്ടിനിര്‍ത്താന്‍ പാകത്തില്‍ നാലരികുകളില്‍ ചെറിയ ബണ്ടുണ്ടാക്കുക.
5.മുളപൊട്ടിയ വിത്തുകള്‍ (വെള്ളത്തില്‍ കുതിര്‍ത്തു നാലാം ദിവസം) ഒരു ച:മീറ്ററില്‍ 0.4-0.6കി:ഗ്രാം എന്നാ കണക്കില്‍ പാകുക.ഉടന്‍ തന്നെ പച്ചിലയോ അതുപോലുള്ള മറ്റു സാധനങ്ങള്‍കൊണ്ടോ മള്‍ച്ചു ചെയ്യുക.
6.തുടര്‍ച്ചയായ നാലുദിവസം ,ദിവസം രണ്ടു തവണ മാറ്റ് കുതരത്തക്കവണ്ണം വെള്ളം ത്ളിയ്ക്കണം.മാറ്റ് ഒരിക്കലും ഉണങ്ങാന്‍ അനുവധിക്കരുത്.
7.നാലാം ദിവസം മള്‍ച്ചു മാറ്റി നെല്‍ചെടികളുടെ മുക്കാല്‍ ഭാഗം വരെ വെള്ളം കെട്ടിനിര്‍ത്താം,ഇതു ഞാറു പറിക്കുന്നത് വരെ തുടരണം.
8.ആവശ്യമെങ്കില്‍ കീടരോഗ നിട്യന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരികുക.
9.നെല്‍ചെടികള്‍ 15 സെ:മി ഉയരം വയ്ക്കുമ്പോള്‍ പറിച്ചു നടാന്‍ പാകത്തിലാകുന്നു.
10.മാറ്റ് ഞാറ്റടി മുറിക്കുന്നതിന് 6-12 മണിക്കൂര്‍ മുമ്പ് വെള്ളം മുഴുവനും വാര്‍ത്ത് കളയുക.
11.ഞാറു നടുന്ന യന്ത്രത്തിന്‍റെ ട്രേകളില്‍ വയ്ക്കാന്‍ പാകത്തില്‍ 45 സെ:മി നീളത്തിലും 22.5 സെ:മി വീതിയിലും കഷ്ണങ്ങളായി ഞാറ്റടി മുറിക്കുക.
നിലം ഒരുക്കല്‍
1.നിലം നടാന്‍ പാകത്തില്‍ തെയ്യാറാക്കുക.
2.അവസാന പാകപെടുത്തല്‍ മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ നടുന്ന അന്നേ ദിവസവും കളിമണ്ണു കലര്‍ന്ന മണ്ണില്‍ മൂന്നു നാല് ദിവസം മുമ്പും ചെയ്യാം.വെള്ളത്തില്‍ കലങ്ങിയ മണ്ണു അടിയാനുള്ള സമയമാണ് മുഖ്യം.
3.നടുന്ന സമയം നിലത്തില്‍ നേരിയ തോതിലെ വെള്ളം ആവശ്യമുള്ളു.വെള്ളം കുടിയാല്‍ ഞാറു മൂടിളകി വെള്ളത്തില്‍ പൊങ്ങികിടക്കും,വെള്ളം തീരെയില്ലെമ്കില്‍ ഞാറു മണ്ണില്‍ ഉറയ്ക്കുകയില്ല.
4.നടുന്ന സമയത്ത് മാട്ടില്‍ ഇടയ്ക്കിടക്ക് വെള്ളം തളിയ്ക്കണം.
ഞാറ് പറിച്ച് നടുമ്പോള്‍ പാടത്ത് 1.5 സെ. മീ താഴ്ചയില്‍ വെള്ളം നിര്‍ത്തണം. ക്രമേണ ജലനിരപ്പുയര്‍ത്തി ഏറ്റവുമധികം ചിനപ്പു പൊട്ടുമ്പോഴും അതു കഴിഞ്ഞും ഏകദേശം 5 സെ.മീ ഉയരത്തില്‍ എത്തിക്കണം.വിളവെടുപ്പിനു 15 ദിവസം മുമ്പ് വെള്ളം പാടത്ത് നിന്ന് വാര്‍ത്തു കളയണം .വെള്ളം കെട്ടി നിര്‍ത്തുന്നത് കളവളര്‍ച്ചയെ തടയുന്നു. പുളിരസമുള്ള പാടത്ത് 15 ദിവസത്തിലൊരിക്കല്‍ വെള്ളം വറ്റിച്ച് ശൂദ്ധജലം കയറ്റണം.
ജൈവവളം
2000 കി:ഗ്രാം ചാണകം /കമ്പോസ്റ്റ്/പച്ചിലവള ചെടികള്‍ .ആദ്യ വിളയ്ക്ക് മുമ്പ് ഉഴുതു ചേര്‍ത്തിട്ടുണ്ടെങ്കില്‍ രണ്ടാം വിളയ്ക്ക് പ്രതേകം ജൈവവളം ചേര്‍ത്തിട്ടില്ലെങ്കിലും കുഴപ്പമില്ല.
നെല്‍പാടത്തിനു യോജിക്കുന്ന പച്ചിലവളചെടികള്‍
ഇനം |
പ്രതേകത |
ശരാശരി വിളവ് (എക്കറിന് ) |
കിട്ടാവുന്ന നൈടജന്‍ |
സണ്‍ഹെമ്പ് |
വെള്ളം നില്‍ക്കരുത് |
8 ടണ്‍ |
35 |
ഡെയ്ഞ്ച |
വെള്ളം നില്‍ക്കാം |
8 ടണ്‍ |
35 |
ഉഴുന്ന്‍ |
വെള്ളം നില്‍ക്കരുത് |
4 ടണ്‍ |
20 |
വന്‍പയര്‍ |
വെള്ളം നില്‍ക്കരുത് |
6 ടണ്‍ |
25 |
കൊലിഞ്ഞി |
വെള്ളം നില്‍ക്കരുത് |
5 ടണ്‍ |
25 |
പച്ചിലവളചെടികള്‍ വിതയ്ക്കുന്നതോട് കൂടി ഫോസ്ഫറസ് വളം ചേര്‍ക്കണം .അവ കരുത്തോടെ വളരുന്നതിന് ഇതാവശ്യമാണ് .ഫോസ്ഫറസ് ഇവ വലിച്ചെടുത്ത് ഓര്‍ഗാനിക്ക് രൂപത്തില്‍ സംഭരിക്കുന്നു .പിന്നീട് ഉഴുത് ചേര്‍ക്കുമ്പോള്‍ ഓര്‍ഗാനിക്ക് ഫോസ്ഫറസ് പെട്ടെന്ന് ചെടിക്ക് വലിച്ചെടുക്കാവുന്ന രൂപതിലെക്ക് മാറും .ഏക്കറിനു 60 കി.ഗ്രാം റോക്ക്ഫോസ്ഫേറ്റ് വിതയ്ക്കുന്ന സമയത്ത് ചേര്‍ക്കാം .ഇവ മുളച്ചയുടനെ നേരിയ അളവില്‍ നൈട്രജന്‍ വിതറാം.തുടക്കത്തില്‍ ഒരു കരുത്തിനു ഇതുപകരിക്കും.പിന്നീട് നൈട്രജന്‍ വളം പാടില്ല.അവ വേരില്‍ സ്വയമേ നൈട്രജന്‍ ശേഖരിച്ചുകൊള്ളും.ഉദ്ദേശം 40 ദിവസം വളര്‍ച്ചയാകുന്നതോടെ അവ ഉഴുതുചേര്‍ക്കാം . തുടര്‍ന്ന് നെല്ല് നടുന്നതിന്‍ 15 ദിവസം ഇടവേള വിടണം.
കുമ്മായം ചേര്‍ക്കല്‍
പാടത്തെ മണ്ണിന്‍റെ പി.എച്ച് 5.5 നു താഴെ ആണെങ്കില്‍ കുമ്മായം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്.പി.എച്ച് 5.5 നും 6.5 നും ഇടയിലാണെങ്കില്‍ കുമ്മായം ചേര്‍ക്കുന്നത് അഭികാമ്യമാണ്.ആദ്യത്തെ ഉഴുതലിന്റെ സമയത്ത് 350 കിലോ കുമ്മായം ഒരു ഹെക്ടറിനു എന്ന കണക്കിന് ചേര്‍ക്കുക.പിന്നീട് നട്ട് ഒരു മാസം കഴിഞ്ഞു ഹെക്ടറിനു 250 കിലോ എന്ന കണക്കിന് വിതറുക.പൊക്കാളി നിലങ്ങളില്‍ കൂനയുണ്ടാക്കുന്ന സമയത്തും കൂന നിരത്തുന്ന സമയത്തും ഹെക്ടറിനു 500 കിലോഗ്രാം വീതം ചേര്‍ക്കണം.വളവും കുമ്മായവും ചേര്‍ക്കുന്ന ഇടവേള ഒരാഴ്ചയെങ്കിലും ആകണം.
രാസവളങ്ങള്‍ (ഒരു ഏക്കറിനു )
1.മൂപ്പ് കുറഞ്ഞയിനങ്ങള്‍
അടിവളം
യൂറിയ - 41 കി.ഗ്രാം
റോക്ക് ഫോസ്ഫേറ്റ് - 70 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 23.4കി.ഗ്രാം
മേല്‍വളം (നട്ട് 28-30 ദിവസം ,വിതച്ചു 45 ദിവസം)
യൂറിയ -20 കി.ഗ്രാം
2.ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍
അടിവളം
യൂറിയ - 39 കി.ഗ്രാം
റോക്ക് ഫോസ്ഫേറ്റ് - 90 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 15 കി.ഗ്രാം
മേല്‍വളം( നട്ട് 35 ദിവസം വിതച്ചു 55 ദിവസം)
യൂറിയ - 39 കി.ഗ്രാം
മൂറിയെറ്റ് ഓഫ് പൊട്ടാഷ് - 15 കി.ഗ്രാം
3.നാടന്‍ ഇനങ്ങള്‍
അടിവളം
യൂറിയ - 17.5 കി.ഗ്രാം
റോക്ക്ഫോസ്ഫേറ്റ് - 40 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 13.5 കി.ഗ്രാം
മേല്‍വളം
മൂപ്പ് കുറഞ്ഞ ഇനം – നട്ട് 28 ദിവസം /വിതച്ച് 45 ദിവസം
യൂറിയ - 17.5 കി.ഗ്രാം
മൂപ്പ് കുടിയ ഇനം - നട്ട് 35 ദിവസം / വിതച്ചു 45 ദിവസം
യൂറിയ - 9 കി .ഗ്രാം
മൂപ്പ് കൂടിയ ഇനം - നട്ട് 50 ദിവസം /വിതച്ച് 45 ദിവസം
യൂറിയ - 9 കി.ഗ്രാം
പൊക്കാളി കൃഷി
ഞാറിന്‍റെ കൂനകള്‍ മുറിച്ച് നിരത്തുന്ന സമയത്ത്
യൂറിയ - 17.5 കി.ഗ്രാം
റോക്ക്ഫോസ്ഫേറ്റ് - 80 കി.ഗ്രാം
മണലിന്‍റെ അംശം കൂടിയ നിലങ്ങള്‍
എ) മൂപ്പ് കുറഞ്ഞയിനങ്ങള്‍
യൂറിയ - 30 കിഗ്രാം
റോക്ക്ഫോസ്ഫേറ്റ് - 70 കിഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 12 കി.ഗ്രാം
മേല്‍വളം
നട്ട് 20-25 ദിവസം /വിതച്ചു 30-35 ദിവസം
യൂറിയ - 15 കി.ഗ്രാം
നട്ട് 30-32 ദിവസം/വിതച്ചു 45 ദിവസം
യൂറിയ - 15 കി:ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 12 കി.ഗ്രാം
ബി) ഇടത്തരം മൂപ്പുള്ളയിനം
അടിവളം
യൂറിയ - 16 കി.ഗ്രാം
റോക്ക്ഫോസ്ഫേറ്റ് - 90 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 6 കി.ഗ്രാം
മേല്‍വളം
നട്ട് 15 ദിവസം/ വിതച്ചു 25 ദിവസം
യൂറിയ - 16 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 6 കി.ഗ്രാം
നട്ട് 38 ദിവസം /വിതച്ചു 45 ദിവസം
യൂറിയ - 16 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 6 കി.ഗ്രാം
നട്ട് 53 ദിവസം ദിവസം /വിതച്ചു 65 ദിവസം
യൂറിയ - 16 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 6 കി.ഗ്രാം
നട്ട് 70 ദിവസം /വിതച്ചു 80 ദിവസം
യൂറിയ - 16 കി.ഗ്രാം
മൂറിയേറ്റ് ഓഫ് പൊട്ടാഷ് - 6 കി.ഗ്രാം
നിര്‍ണ്ണായകാ കാലഘട്ടം –നട്ട്/വിതച്ചു -45 ദിവസം വരെ
പ്രധാന കളകള്‍
കവട,ചങ്ങാലിപുല്ല്,വരിനെല്ല്,നീര്‍വല്ലിപുല്ല്,കോരപുല്ല്,നാഗപോള,നീര്‍ഗ്രാമ്പു,ആഫ്രിക്കന്‍ പായല്‍,മറ്റ് പായല്‍ വര്‍ഗങ്ങള്‍
പൊതുവായി സ്വീകരിക്കാവുന്ന കള നിയന്ത്രണ മാര്‍ഗങ്ങള്‍
കൃഷി രീതികള്‍ക്കനുസരിച്ച് അനുവര്‍ത്തിക്കാവുന്ന കളനിയന്ത്രണ മാര്‍ഗങ്ങള്‍
പൊടിവിത
ചേറ്റുവിത
കളനാശിനി പ്രയോഗം ബ്യൂട്ടാക്ലോര്‍ (1.25 കി.ഗ്രാം/ഹെക്ടര്‍ ) ,സുരക്ഷിത വസ്തു അടങ്ങിയ പ്രേട്ടിലാക്ലോര്‍ 0.45കി.ഗ്രാം/ഹെക്ടര്‍) ഓക്സിഫ്ലോര്‍ഫെന്‍ (0.15 കി.ഗ്രാം /ഹെക്ടര്‍ ) തുടങ്ങിയ ഫലപ്രദം.കവട ശല്യം കൂടുതലുള്ള ഇടങ്ങളില്‍ സൈഹാലോഫോപ് (0.08 കി.ഗ്രാം/ഹെക്ടര്‍) ഫലപ്രദമായി ഉപയോഗിക്കണം.
പറിച്ചുനടീല്‍ രീതി
കരനെല്ല്
വിളവെടുപ്പ് സമയം
80 മുതല്‍ 85 % വരെ നെല്‍മണികള്‍ മഞ്ഞനിറമാകുമ്പോള്‍ കൊയ്ത്തു നടത്തണം. നെല്‍മണി പല്ലുകള്‍ക്കിടയില്‍ വച്ച് ഞെരിക്കുമ്പോള്‍ നല്ല ഉറപ്പുണ്ടായിരിക്കണം എന്നാല്‍ പൊടിഞ്ഞുപോകാന്‍ പാടില്ല. വളരെ നേരത്തെ കൊയ്താല്‍ നല്ല ശതമാനവും പതിരാ വുകയോ മൂപ്പെത്താതെ പോവുകയോ ചെയ്യും. കൊയ്ത്ത് വളരെ വൈകിയാല്‍ മണികള്‍ നഷ്ടമാകും.
മെതി
ഈര്‍പ്പം കൂടുന്നത് ഒഴിവാകാനും അരി പൊടിഞ്ഞുപോകാതിരിക്കാനും കൊയ്ത്തു കഴിഞ്ഞാല്‍ എത്രയും വേഗം മെതിക്കണം. വിളവെടുപ്പിനു മുന്‍പും ശേഷവും ഉണങ്ങിയ കാമ്പുകളില്‍ ഈര്‍പ്പം കടക്കുന്നത് സ്വാഭാവികമാണ്. ഈര്‍പ്പത്തിന്റെ അളവും അനുസരിച്ച് കൊയ്തെടുത്ത കറ്റകള്‍ കുറച്ചുസമയത്തേക്ക് വയലില്‍ വച്ചോ മെതിസ്ഥലത്തുവച്ചോ ഉണക്കേണ്ടതുണ്ട്.
വൃത്തിയാക്കല്‍
വിളവെടുപ്പിനു ശേഷം നെല്ലിലെ മറ്റു മാലിന്യങ്ങള്‍ ഒഴിവാക്കി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. കനം കുറഞ്ഞ വസ്തുക്കളായ പതിര്, ചപ്പ്, കളവിത്ത്, വൈക്കോല്‍ എന്നിവ എയര്‍ ഫാന്‍ ഉപയോഗിച്ചോ, കാറ്റ് ഉപയോഗിച്ചോ, നീക്കം ചെയ്യാം. ചെറിയ വസ്തുക്കള്‍ അരിപ്പയിലൂടെ അരിച്ചും നീക്കം ചെയ്യാം. (1.4 മി.മീഓ കുറവോ ഇടയകലമുള്ളത്.)
ഉണക്കം
ഉയര്‍ന്ന ഈര്‍പ്പം പ്രാണികളുടേയും പൂപ്പലിന്റേയും വളര്‍ച്ച ത്വരിതപ്പെടുത്തി നെല്‍മണിക്ക് കേടുണ്ടാകും. കൂടാതെ നെല്ലിന്റെ ബീജാങ്കുരണ ശേഷി കുറക്കും. അതുകൊണ്ട് തന്നെ ഉണക്ക് വളരെ നിര്‍ണ്ണായകമാണ്. രണ്ടാഴ്ച സൂക്ഷിക്കുന്നതിനായി കൊയ്ത്തു കഴിഞ്ഞ ഉടനെ ഉണക്കി ഈര്‍പ്പത്തിന്റെ അളവ് 18% ആക്കുക. ദീര്‍ഘകാല സംഭരണത്തിന ഈര്‍പ്പം 9% ആയി കുറക്കണം.
ഉണക്കം
ഉയര്‍ന്ന ഈര്‍പ്പം പ്രാണികളുടേയും പൂപ്പലിന്റേയും വളര്‍ച്ച ത്വരിതപ്പെടുത്തി നെല്‍ണിക്ക് കേടുണ്ടാകും. കൂടാതെ നെല്ലിന്റെ ബീജാങ്കുരണ ശേഷി കുറക്കും. അതുകൊണ്ട് തന്നെ ഉണക്ക് വളരെ നിര്‍ണ്ണായകമാണ്. രണ്ടാഴ്ച സൂക്ഷിക്കുന്നതിനായി കൊയ്ത്തു കഴിഞ്ഞ ഉടനെ ഉണക്കി ഈര്‍പ്പത്തിന്റെ അളവ് 18% ആക്കുക. ദീര്‍ഘകാല സംഭരണത്തിന ഈര്‍പ്പം 9% ആയി കുറക്കണം.
മില്ലിംങ്ങ്
ഉമിയും തവിടും നീക്കം ചെയ്ത് നെല്ലിനെ ഭക്ഷ്യയോഗ്യമായ വെളുത്ത കാമ്പാക്കി സംസ്കരിച്ചെടുക്കുന്ന പ്രവര്‍ത്തിയാണ് റൈസ് മില്ലിംങ്ങ്. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് അരി മിനിമം നുറുക്കുകളാക്കി ലഭ്യമാക്കാനാകും. മിക്കവാറു നെല്ലിനങ്ങളിലും 20% ഉമിയും 11% തവിടിന്റെ അടരുകളും 69% അന്നജ സംപുഷ്ടമായ കാമ്പും അടങ്ങിയിരിക്കും
ലോകത്ത് വളരുന്ന രണ്ടു പ്രധാന നെല്ലിന്റെ ഇനങ്ങളാണ് ഒറൈസ സാറ്റൈവം ഇന്‍ഡിക്കയും ഒറൈസ സാറ്റെവം ജാപനിക്കയും. ഒറൈസ സാറ്റെവം ഇഡിക്ക ആദ്യം വളർത്തിയത് വടക്കു കിഴക്കൻ ഇന്ത്യായിലാണെന്നാണ് ചരിത്രകാരൻമാരുടെ വിശ്വാസം. അവിടെ നിന്നും കൃഷി ബർമ്മ, തായ്‌ലാന്റ്, ലാവോസ്, വിയറ്റ്നാം തെക്കൻ ചൈന എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കാട്ടു നെല്ലിൽ നിന്നു തെക്കൻ ചൈനക്കാർ വളർത്തിയെടുത്തതാണ് ജാപ്പനിക്ക. അതാകട്ടെ ഗ്രീക്കുകാർക്കു മുൻപു തന്നെ ഇന്ത്യയിൽ എത്തുകയും ചെയ്തു. ചൈനയുടെ ചരിത്രരേഖകൾപറയുന്നത് നെൽകൃഷിക്ക് 4000 വർഷത്തെ പഴക്കമുണ്ടെന്നാണ്.
നെല്ലിനെകുറിച്ചുള്ള ആദ്യപരാമർശം യജുർവ്വ വേദത്തി (ക്രിസ്തുവിനു മുൻപ് -1500-1800 നൂറ്റാണ്ടുകൾക്കിടക്ക്) ലാണ് . പിന്നീട് പല സംസ്കൃത ഗ്രന്ഥങ്ങളിലും പലപ്പോഴായി പരാമർശമുണ്ട്. രണ്ടു സഹോദരൻമാർ നെൽമണി പോലെയായിരിക്കണം എന്നൊരു ചൊല്ലുതന്നെ ഭാരതത്തിലുണ്ട്. - വളരെ അടുത്തതും എന്നാൽ ഒട്ടിപിടിക്കാത്തതും ആയിരിക്കണം. ഉർവ്വരതയുടേയും സംഋദ്ധിയുടേയും പ്രതീകമായി നെൽമണിയെ കാണുന്നു. അതുകൊണ്ടാണ് നവ ദമ്പതികളെ അരിയെറിഞ്ഞ് സ്വീകരിക്കുന്നത്. ഇന്ത്യയിൽകുഞ്ഞുങ്ങൾ കട്ടിയാഹാരം കഴിച്ചു തുടങ്ങുമ്പോൾ ആദ്യം കൊടുക്കുന്നത് അരി ആഹാരമാണ്.
ഇന്ത്യൻ ഉപ-ഭൂഖണ്ഡത്തിൽ നെൽകൃഷിയുടെ ആദ്യ തെളിവുകൾ വടക്കു കിഴക്കൻ മേഖലയിൽ 2000 ബി.സി മുതലാണ്. വർഷം മുഴുവൻ നിൽക്കുന്ന കാടൻ ഇനം ഇപ്പോഴും ആസ്സാമിലും നേപ്പാളിലും വളരുന്നുണ്ട്. 1400 ബി.സി യോടെയാണ് ഇത് കണ്ടെത്തിയത്. പിന്നീട് അത് ദക്ഷിണേന്ത്യയിലും കണ്ടുതുടങ്ങി. അവിടെ നിന്നും ഉർവ്വരമായ എല്ലാ നദീതട സമതലങ്ങളിലേക്കും അതു വ്യാപിച്ചു. കൃഷിയും പാചക രീതിയും പടീഞ്ഞാറു നിന്ന് വ്യാപിച്ചതായാണ് കരുതപ്പെടുന്നത്. ദക്ഷിണയൂറോപ്പുകാർ അരി വളരെ ഹൃദ്യമായ ഒരു ധാന്യമായി സ്വീകരിച്ചിരിക്കുന്നു.
ഇന്ന് അന്റാർട്ടിക്ക ഒഴികെ (നെൽകൃഷി അസാധ്യമായ കാലാവസ്ഥ) എല്ലാ ഭൂഖണ്ഡങ്ങളിലും നെൽകൃഷിയുണ്ട്. - ഉത്പാദിപ്പിക്കപെടുന്ന നെല്ലിന്റെ സിംഹഭാഗവും വരുന്നത് ഇന്ത്യ, ചൈന , ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലാന്റ്, ബർമ, ബംഗ്ളാദേശ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ 92% വും ഉത്പാദിപ്പിക്കുന്നത് ഏഷ്യൻ കർഷകരാണ്.
ആഗോളതലത്തിൽ 550 മില്യൺ ടൺ അരി/ നെല്ല് ഉത്പാദിപ്പിക്കുന്നു. കൃഷിചെയ്യുന്ന ആയിരക്കണക്കിന് നെല്ലിനങ്ങൾ ഇന്ന് നിലവിലുണ്ട്.
കൃഷിരീതികള്‍
നെല്ലിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക രീതികള്‍ ഇവയാണ്.
നെല്ല്-നെല്ല്-നെല്ല്
നെല്ല്-നെല്ല്-പച്ചക്കറി
നെല്ല്-പയറുവര്‍ഗ്ഗ വിള
നെല്ല്-മീന്‍/ ചെമ്മീന്‍
കേരളത്തിലെ പ്രധാന നെല്‍കൃഷികള്‍
മോടന്‍ കൃഷി
വിരിപ്പ് കൃഷിക്കാലത്ത് മഴയെ മാത്രംആശ്രയിച്ചു പറമ്പുകളില്‍ എടുക്കുന്ന കൃഷിയാണിത്. വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുള്ള കട്ടമോടന്‍,കറുത്ത മോടന്‍, ചുവന്ന മോടന്‍, സുവര്‍ണ്ണമോടന്‍ എന്നീ ഇനങ്ങളാണ് ഉപയോഗിക്കുക.
പള്ളിയാല്‍/ മ്യാല്‍ക്കൃഷി
ചരിവ്പ്രദേശങ്ങളില്‍ ഭൂമി നിരത്തി തട്ടുകളാക്കി നെല്‍കൃഷി ചെയ്യുന്നു.നിലം ഉഴുതു വിത്ത് മുളപ്പിച്ചു വിതച്ചോ ഞാറു പാകി പറിച്ചു നട്ടോ ഒരു കൃഷിയെടുക്കുകയാണ് പതിവ്.ചുരുക്കം സ്ഥലങ്ങളില്‍ മൂപ്പ് കുറഞ്ഞ വിട്ടുപയോഗിച്ചു രണ്ടു കൃഷി എടുക്കുകയും ചെയ്യുന്നുണ്ട്.
ഇടനാടന്‍ ഇനങ്ങള്‍
മലനാടിനും തീരദേശത്തിനും ഇടയില്‍ കേരളത്തിന്‍റെ തെക്ക് മുതല്‍ വടക്ക് വരെയുള്ള നിലങ്ങളാണിവ.ഒന്നാം കൃഷി പൊടിവിതയോ പറിച്ചു നടീലോ ആണ് പതിവ്,രണ്ടാം കൃഷി നടീലാണ് കൂടുതല്‍ നിലങ്ങളിലും
പാലക്കാടന്‍ നിലങ്ങള്‍
ഏകദേശം 1,20,809 ഹെക്ടര്‍ സ്ഥലത്ത് പാലക്കാട് ജില്ലയില്‍ മൂന്നു പുവിലും കുടി നെല്‍കൃഷിയുണ്ട്.വിരിപ്പില്‍ 55663 ഹെക്ടറും മുണ്ടകനിലും 58322 ഹെക്ടറും പുന്ജയില്‍ 6824 ഹെക്ടറും ,വിരിപ്പും മുണ്ടകനുമാണ് പ്രധാന പൂവിനങ്ങള്‍
കോള്‍നിലങ്ങള്‍
തൃശൂര്‍ ജില്ലയിലെ തൃശൂര്‍, ചാവക്കാട് ,മുകുന്ദപുരം താലൂക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉള്‍പെട്ട ഈ നിലങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 0.5-2 മീറ്റര്‍ വരെ താഴെയാണ്. ആകെ വിസ്തീര്‍ണ്ണം 13682 ഹെക്ടര്‍ .ഏനാമാവ്,മുളയം,കൊട്ടന്കെട്ട് എന്നിവിടങ്ങളില്‍ റെഗുലേറ്റര്‍ നിര്‍മിച്ച് ഉപ്പു വെള്ളത്തിന്‍റെ കയറ്റം നിയന്ത്രിച്ച് ഈ പാടങ്ങളില്‍ മുണ്ടകന്‍,പുന്ജ കൃഷിയെടുക്കുന്നു.
പൊക്കാളി,കൈപ്പാട്, ഓരുമുണ്ടകന്‍ നിലങ്ങള്‍
നദീമുഖങ്ങളിലും കടലോരങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ചതുപ്പ് നിലങ്ങളാണിവ. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിന്റെ അവസാനം മുതല്‍ ( നവംബര്‍ ) തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കം (മെയ്) ഈ നിലങ്ങള്‍ ഉപ്പുവെള്ളത്തില്‍ ആണ്ടുകിടക്കുന്നു. എറണാകുളം,തൃശൂര്‍ ജില്ലകളിലെ കൊച്ചി,കണയന്നൂര്‍,പറവൂര്‍,തൃശൂര്‍,കൊടുങ്ങല്ലൂര്‍ എന്നീ നിലങ്ങളിലാണ് പൊക്കാളി നിലങ്ങള്‍.ഈ നിലങ്ങള്‍ ഏതാണ്ട് സമുദ്രനിരപ്പിലാണ് കിടക്കുന്നത്
ആലപ്പുഴ,കൊല്ലം ജില്ലകളിലെ മേല്‍പറഞ്ഞ തരത്തിലുള നിലങ്ങലാണ് ഓരുമുണ്ടകന്‍. കണ്ണൂര്‍ ജില്ലയിലെ ഉപ്പുവെള്ളം കയറുന്ന ചതുപ്പ് നിലങ്ങളാണ് കൈപ്പാട് നിലങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന ഈ നിലങ്ങളിലും നവംബര്‍ മുതല്‍ മെയ് വരെ വെള്ളം കെട്ടിനില്‍ക്കുന്നു.പൊക്കാളി .ഓരുമുണ്ടകന്‍ ,കൈപ്പാട് നിലങ്ങള്‍ എല്ലാം കുടി ഉദ്ദേശം 30000 ഹെക്ടര്‍ വരുമെന്ന് കണക്കാക്കിയിരിക്കുന്നു.
വേലിയിറക്ക സമയത്ത് പാടത്തെ വെള്ളം പത്തായങ്ങളില്‍ക്കൂടി തുറന്നു വിടും.വേലിയേറ്റസമയത്ത് പത്തായങ്ങള്‍ അടച്ചിടുകയും ചെയ്യും.
വെള്ളം വാര്‍ന്നു മണ്ണ് ഉണങ്ങുന്നതോടെ നിലത്തിലെ നിലത്തിലെ മണ്ണു വെട്ടികൂട്ടി കൂനകള്‍ ഉണ്ടാക്കുന്നു.ഇടവപ്പാതിയിലെ തുടര്‍ച്ചയായ മഴകൊണ്ട് മന്കൂനകളിലെ ലവണങ്ങള്‍ കഴുകിപ്പോകുന്നു.വേലിയിറക്ക സമയത്ത് വയലിലെ ലവണജലം വാര്‍ത്തുകളഞ്ഞ് ശുദ്ധജലം കയറ്റുന്നു.കൂനകളുടെ മുകള്‍ ഭാഗം മാത്രം ജലനിരപ്പിന്‍ മുകളില്‍ കാണത്തക്കവിധം ശുദ്ധജലം നിര്‍ത്തും. കൂനകളിലെ മേല്‍മണ്ണിളക്കി ഹെക്ടറിനു ഉദ്ദേശം 140 കിലോഗ്രാം എന്ന തോതില്‍ മുളപ്പിച്ചു വിത്തു വിതയ്ക്കുന്നു.ഞാറിന് 30-40 ദിവസം മൂപ്പാകന്നത് വരെ 10-12 ദിവസത്തിലൊരിക്കല്‍ പാടത്ത് നിന്നും വെള്ളം വാര്‍ത്തുകളയുകയും ശുദ്ധജലം കയറ്റുകയും ചെയ്യും.പിന്നീട് നിലത്തിലെ വെള്ളം വാര്‍ത്തുകളഞ്ഞു ,കളകള്‍ നീക്കി, കൂനകള്‍ തൂമ്പകൊണ്ട് വെട്ടി ചെറു തുണ്ടുകളാക്കും.ഒരു തുണ്ടില്‍ 4-5 ഞാറുകളുണ്ടാകും.ഈ ചെറുതുണ്ടുകള്‍ പാടത്ത്നിരത്തും.ഇതിനാണ് വെട്ടിതീര്‍പ്പ് എന്ന്പറയുന്നത്.കൂടുതല വെള്ളം കയറ്റി ജലവിതാനം പാകത്തിന് നിര്‍ത്തും.ഇപ്പോള്‍ നിലം നട്ട പാടത്തിന്റെ പ്രിതീതിയില്‍ ആയിരിക്കും.
ഇത്തരം കൃഷിക്ക് വളം ചേര്‍ക്കാറില്ലെങ്കിലും വെട്ടിനിരത്തുന്ന സമയത്ത് ഹെക്ടറിനു 20 കിലോ നൈട്രജാനും 40 കിലോ ഫോസ്ഫറസും ചേര്‍ക്കുന്നത് കൂടുതല്‍ വിളവിന് ഉപകരിക്കും.കീടനാശിനികള്‍ ഒന്നും താനേ ഉപയോഗിക്കാറില്ല.നെല്ലിന്‍റെ വളര്‍ച്ച അനുസരിച്ച് നിലത്തെ ജലവിതാനം ഉയര്‍ത്തും.സെപ്റ്റംബര്‍,ഒക്ടോബര്‍ മാസത്തോടെ കൊയ്ത്തിനു സമയമാകും. ആഴമുള്ള പാടങ്ങളില്‍ നെല്ലിനോപ്പം ചെമ്മീന്‍ വളര്‍ത്തുന്ന പതിവും ചിലരൊക്കെ ചെയ്യുന്നു.കൊയ്ത്തു കഴിഞ്ഞാല്‍ വയലില്‍ വീണ്ടും വെള്ളം കയറ്റും .മാര്‍ച്ച് മാസം വരെ ഇത് തുടരും.ഈ കാലത്ത് ചെമ്മീന്‍ വളര്‍ത്തുന്നതിനും മത്സ്യങ്ങളെ വളര്‍ത്തുന്നതിനും ഈ പാടങ്ങള്‍ ഉപയോഗിക്കാം.
കുട്ടനാടന്‍ നിലങ്ങള്‍
ആലപ്പുഴ,കോട്ടയം, ജില്ലകളിലെ 76 വില്ലേജുകളില്‍ വ്യാപിച്ചു കിടക്കുന്ന കാര്‍ഷിക മേഖലയാണ് കുട്ടനാട്.സമുദ്രനിരപ്പില്‍ നിന്നും 1.5 മീറ്റര്‍ വരെ താഴെ സ്ഥിതിചെയ്യുന്ന വയലുകളാണിവ.പമ്പ,അച്ചന്‍ കോവില്‍ ,മണിമല,മീനച്ചില്‍ എന്നീ നാലു നദികള്‍ കുട്ടനാടന്‍ നിലങ്ങളെ ഫലഫുഷ്ടമാക്കി വേമ്പനാട്ടു കായലില്‍ പതിക്കുന്നു.കാലവര്‍ഷകാലത്ത് ഈ പാടശേഖരങ്ങള്‍ വിശാലമായ കായലുകളുമായി രൂപാന്തരപെടുന്നു.മൂന്നുതരം നിലങ്ങളാണ് കുട്ടനാട്ടില്‍ .സമുദ്രതീരത്തോട് അടുത്തുള്ള സമതലങ്ങലോടു തൊട്ടാണ് കരി നിലങ്ങളുടെ സ്ഥാനം .ജലപാതകളുടെയും പുഴകളുടെയും തീരങ്ങളിലൂടെ കാണുന്ന നിലങ്ങളാണ് കരപ്പാടം.