പഴമായി ഉപയോഗിക്കുന്ന ഇനങ്ങള്‍ : പാളയം കോടന്, ഞാലിപ്പൂവന്, ചെങ്കദളി, കദളി, റോബസ്റ്റ, കര്പ്പൂരവള്ളീ, കുന്നന്, പൂവന്, കൂമ്പില്ലാക്കണ്ണന്‍, ചിനാലി, ദുത്സാഗര്‍, ബി.ആര്.എസ് 1, ബി.ആര്.എസ്. 2
കറിക്കായി ഉപയോഗിക്കുന്ന ഇനങ്ങള്‍ : മൊന്തന്‍, നേന്ത്രപ്പടത്തി, ബത്തീസ,കാഞ്ചികേല.
കറിക്കായും പഴമായും ഉപയോഗിക്കു ഇനങ്ങള്‍ : നേന്ത്രന്, സാന്‍സിബാര്‍.
ഞാലിപ്പൂവന്, റോബസ്റ്റ, ബി.ആര്.എസ് 1, ബി.ആര്.എസ്. 2 എിവ തെങ്ങിന് തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനനുയോജ്യമാണ്. കീടരോഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിരോധ ശക്തിയുള്ള ഇനമാണ് ദുത്സാഗര്‍
നല്ല വളക്കൂറുള്ള ഈര്‍പ്പമുള്ള മണ്ണാണ് വാഴക്കൃഷിക്കു പറ്റിയത്.
മഴയെ ആശ്രയിച്ചുള്ള കൃഷി - ഏപ്രില്‍ -മേയ്
ജലസേചനം ആശ്രയിച്ചുള്ള കൃഷി - ആഗസ്റ്റ് - സെപ്റ്റംബര്‍
നട്ട് ഏഴുമാസം കഴിഞ്ഞു കുല വരു സമയത്തു കഠിനമായ ഉണക്കുണ്ടാകാത്ത തരത്തില്‍ നടീല്‍ സമയം ക്രമീകരിക്കണം.
രോഗകീട ബാധയില്ലാത്തതും ആരോഗ്യമുള്ളതുമായ മാതൃവാഴകളില് നിന്നുള്ള മൂന്നുനാലു മാസം പ്രായമായ സൂചിക്കന്നുകളാണ് തെരഞ്ഞെടുക്കേണ്ടത്. കുലവെട്ടി പത്തു ദിവസത്തിനകം കന്നുകള്‍ ഇളക്കി മാറ്റുന്നത് മാണ വണ്ടിന്റെ ബാധ ഒഴിവാക്കാന്‍ സഹായിക്കും. നേന്ത്ര വാഴയില്‍ 15 - 50 സെ.മീ. ഉയരത്തില്‍ തണ്ടുകള്‍ മുറിച്ചു മാറ്റണം.
മാണത്തിന്റെ കേടുവന്ന ഭാഗങ്ങളും വേരുകളും ചെത്തി വൃത്തിയാക്കിയ ശേഷം 30 മിനിറ്റ് ഒഴിക്കുള്ള വെള്ളത്തില്‍ മുക്കിവെക്കുന്നത് നിമാവിരകളെ നിയന്ത്രിക്കാന്‍ സഹായകമാണ്. വൃത്തിയാക്കിയ കുന്നുകള്‍ ചാണകവും ചാരവും പുരട്ടി മൂന്നു നാലു ദിവസം വെയിലത്തുണക്കി 15 ദിവസംവരെ തണലത്തുവച്ച ശേഷം നടാനെടുക്കാം.
മണ്ണിന്റെ തരം,ഭൂമിക്കടിയിലെ ജലനിരപ്പ്,നടാന്‍ തെരഞ്ഞെടുത്ത വാഴയിനങ്ങള്‍ എന്നിവയെ ആശ്രയിച്ച് നടാനുള്ള കുഴിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു.പൊതുവായി 50*50*50 സെ.മീ. അളവാണ് കുഴിക്കുവേണ്ടത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കൂന കൂട്ടിയാണ് നടേണ്ടത്.
ഏകദേശം 5 സെ. മീ തണ്ടു പുറത്തുകാണത്തക്കവിധം കുഴിയുടെ നടുവില്‍ കുത്തനെയാണ് കന്നുകള്‍ നടേണ്ടത്. മണ്ണിനടിയില്‍ കന്നിനു ചുറ്റും വായു അറകള്‍ ഉണ്ടാകാത്ത തരത്തില്‍ മണ്ണ് അമര്‍ത്തി ഉറപ്പിക്കണം
ഇനം |
നടീല്‍ അകലം (മീറ്റര്‍ ) |
കന്നുകല് /സെന്റ് |
പൂവന് , ചെങ്കദളി,മൊന്തന്‍, പാളയന്കോടന് |
2.1*2.1 | 9 എണ്ണം |
നേന്ത്രന് | 2*2 | 10 എണ്ണം |
റോബസ്റ്റ ,ഡാര്ഫ് കാവന്‍ഡിഷ്, | 2.4*1.8 | 9 എണ്ണം |
ഗ്രോമിഷന് | 2.4*2.4 | 7 എണ്ണം |
ജലസേചനം :
(1) വേനല്‍ക്കാലത്ത് 3 ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.
(2) നല്ല നീര്‍വാഴ്ചയും, വെട്ടുകെട്ട് ഒഴിവാക്കലും പ്രാവര്‍ത്തികമാക്കണം.
(3) മണ്ണിന്റെ അവസ്ഥയനുസരിച്ച് 6 മുതല്‍ 10 വരെ പ്രാവശ്യം ജലസേചനം നല്‍കണം.
(4) വെള്ളത്തിന്റെ അളവ് ഭൂനിരപ്പില്‍ നിന്നും 2 മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളില്‍ ഏത്തവാഴ ഇനത്തിന് (ഒക്ടോബര്‍ മാസത്തില്‍ നടുന്നവ) 10 എംഎം (40 ലിറ്റര്‍/വാഴ) വേനല്‍ക്കാലത്ത് ജലസേചനം 2 ദിവസത്തിലൊരിക്കല്‍ നല്‍കണം. ഇത് നല്ല വിളവ് ലഭിക്കാന്‍ സഹായിക്കും. തടത്തില്‍ 3.5 കിലോ വൈക്കോല്‍ ഉപയോഗിച്ച് പുതയിടുന്നതും വിളവ് കൂട്ടാന്‍ സഹായിക്കും
ഒരു ചെടിയുടെ മുറിച്ചെടുത്ത ഭാഗങ്ങളോ കോശങ്ങളോ കൃത്രിമ മാധ്യമത്തില്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കു രീതിയാണല്ലോ ടിഷ്യൂകള്‍ച്ചര്‍. ഇവയ്ക്ക് മേന്മകളേറെയാണ്. രോഗബാധയില്ലാത്ത അത്യുല്പാദന ശേഷിയുള്ള വാഴകളില്‍ നിന്നും ഒരേ സമയം അതേ ഗുണങ്ങളുള്ള നൂറുകണക്കിനു തൈകള്‍ ഉകുണ്ടാക്കാന് സാധിക്കും. വളര്‍ച്ച ഒരുപോലെ ആയതിനാല്‍ കൃത്യസമയത്ത് കുല മുറിക്കാന്‍ സാധിക്കും.
2 മീ * 2 മീ നടീല്‍ അകലത്തിലാണ് ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ നടുന്നത്. കൂടുതല്‍ എണ്ണം നടുന്ന സമ്പ്രദായത്തിലും (ഹൈ ഡെന്‍സിറ്റി നടീല്‍) ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ യോഗ്യമാണ്.
നടുന്നതിനു 15 ദിവസം മുമ്പേ കുഴികള്‍ (50*50 സെ.മീ.) തയ്യാറാക്കി, കുഴിയില്‍ മേല്‍മണ്ണും, ഒരു കുഴിക്ക് 15- 20 കി. ഗ്രാം. വീതം ജൈവവളവും നിറയ്ക്കണം. വേരുകള്‍ക്കു കേടുവരാതെ പോളിത്തീന്‍ കവര്‍ മുഴുവന്‍ മാറ്റി തൈകള്‍ കുഴിയില്‍ തറനിരപ്പില്‍ നടണം. ആദ്യ കുറേ നാള് ദിവസേന നനയ്ക്കുകയും തണല്‍ കൊടുക്കുകയും വേണം
വളപ്രയോഗ സമയം | യൂറിയ (ഗ്രാം) |
മസൂറിഫോസ് (ഗ്രാം )
|
മൂറിയേറ്റ് ഓഫ് പൊട്ടാഷ് (ഗ്രാം ) |
നട്ട് ഒരു മാസത്തിനു ശേഷം
|
90
|
300 | 100 |
രണ്ടു മാസത്തിനു ശേഷം | 65 | 275 | 100 |
മൂന്നു മാസത്തിനു ശേഷം | 65 | 100 | |
നാല് മാസത്തിനു ശേഷം | 65 | 100 | |
5 മാസത്തിനു ശേഷം | 65 | 100 | |
കുല വന്നതിനു ശേഷം | 65 |
വാഴത്തോട്ടത്തിലെ കന്നുകള്‍ നീക്കം ചെയ്യല്‍
ആവശ്യമില്ലാത്ത ചെറുതൈകള്‍ നീക്കം ചെയ്യലാണ്ഡീ-സക്കറിംങ്ങ്. വാഴ വളരുന്നതോടൊപ്പം അനേകം ചെറു തൈകള്‍ മാണത്തിനും നിന്നും മുളച്ചുണ്ടാകുന്നു. ഭക്ഷണത്തിനും പോഷണത്തിനുമായി ഈ ചെറുതൈകള്‍ മാതൃസസ്യവും ആയി മത്സരത്തിലേര് പ്പെടുന്നു. വാഴക്കുലയുടെ ഭാരവും ഗുണവും നിലനിര്‍ത്താന്‍ ഇവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
വാഴയുടെ നടീല്‍ കഴിഞ്ഞ്രണ്ടുമാസത്തിനു ശേഷം തന്നെ കന്നുകള്‍ നീക്കം ചെയ്തു തുടങ്ങണം. വശങ്ങളില് വളരുന്ന തൈകള്‍ അതിന്റെ കടക്കല്‍ വച്ചു നീക്കം ചെയ്യണം. തുടര്‍ന്ന് കുറച്ച്മണ്ണെണ്ണ മുറിവില്‍ ഇറ്റിച്ച്പിന്നീടുള്ള വളര്‍ച്ച തടയണം. ഈ പ്രക്രിയ വാഴക്ക്കുലവരുന്നതുവരെ ഓരോ 45 ദിവസങ്ങളിലും ആവര്‍ത്തിക്കുക.
വാഴത്തോട്ടത്തിലെ താങ്ങ് ( ഊങ്ങ്) കൊടുക്കല്‍ (പ്രോപ്പിങ്ങ്)
വാഴകള്‍ക്ക് താങ്ങ് കൊടുക്കലാണിത്. കാറ്റില്‍ വാഴക്കുലക്ക് പരിക്കു പറ്റാതെ നോക്കാന്‍ വേണ്ടിയാണിത് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് കാറ്റിന്റെ ശല്യമുള്ളിടത്ത് താങ്ങ് കൊടുക്കേണ്ടതുണ്ട്.
വണ്ണം കുറഞ്ഞ മരത്തൂണുകള്‍ ധാരാളം ലഭ്യണെങ്കില്. അതുപയോഗിച്ച് വാഴക്കുലകള്‍ക്ക് താങ്ങ് കൊടുക്കാം. വാഴക്കുലയുടെ എതിര്‍വശത്ത് താങ്ങ് തൂണുകള്‍ കുഴിച്ചിട്ട് കുലവരുമ്പോള് അതില്‍ കെട്ടിവക്കുന്നു. മറ്റൊന്ന് കുലകള്‍ പരസ്പരം കെട്ടി ഉറപ്പിക്കുന്ന രീതിയാണ്. കുല തൊട്ടടുത്ത വാഴത്തടയില്‍ കയറുകൊണ്ട് കെട്ടി വക്കുന്നു. മറ്റൊരു രീതി മരത്തൂണുകള്‍ കൃഷിയിടത്തിന്റെ അറ്റത്ത് നാട്ടി ഒരു നിരയിലെ ഓരോ കുലയും കമ്പിയുമുപയോഗിച്ച് അതില്‍ കെട്ടിവക്കുന്നു. മറ്റൊരു രീതി കാറ്റുവരുന്ന ദിശയില്‍ കാറ്റിനെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നതാണ്.
ഇടവിളകള്‍
ഇടവിളയെന്നുദ്ദേശിക്കുന്നത് വാഴതൈകളുടെ ഇടയിലുള്ള സ്ഥലത്ത് പച്ചക്കറിയോ മറ്റു ഹ്രസ്വകാല വിളകളോ കൃഷിചെയ്യുന്നതാണ്. ഇടവിളയുടെ അടിസ്ഥാന ഉദ്ദേശ്യം അധിക വരുമാനം തന്നെയാണ് .ഇത് മണ്ണിലെ പുതുയായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് ജലസംരക്ഷണത്തിനും കള നിയന്ത്രണത്തിനും സഹായകരമാണ്. സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതുകൊണ്ട് പോഷണങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സമയവും വിഭവങ്ങളും അനുവദിക്കുമെങ്കില്‍ ഇടവിള നല്ലതു തന്നെയാണ്.
വെള്ളരി വര്‍ഗ്ഗവും ചീരയും വളരെ ലാഭകരമായി സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസത്തില്‍ വാഴക്കുലകളുടെ ഭാരത്തെ പ്രതികൂലമായി ബാധിക്കാതെ കൃഷിചെയ്യാം. പച്ചക്കറിയായി ഉപയോഗിക്കാന്‍ വെള്ളരിവര്‍ഗ്ഗം 95 ദിവസത്തിലും വിത്തിനാണെങ്കില് 130 ദിവസം കൊണ്ടും വിളവെടുക്കാം. കാച്ചിലും ചേനയും ലാഭകരമായി നേന്ത്രവാഴയുടെ കൂടെ കൃഷി ചെയ്യാം.
മറ്റു പ്രവര്‍ത്തനങ്ങള്‍
ഇലവെട്ടിയൊതുക്കല്, വാഴക്കുല പൊതിയല്‍, വാഴച്ചുണ്ട് നീക്കം ചെയ്യല്‍ എന്നിവയെല്ലാം പ്രധാനകാര്യങ്ങളാണ്. ഉണങ്ങിയതും രോഗബാധയേറ്റതുമായ ഇലകള്‍ നീക്കം ചെയ്യുന്നത് (ലീഫ് പ്രൂണിംങ്ങ് ) രോഗബാധ കൃഷിയിടത്തില്‍ ബാധിക്കാതിരിക്കാന്‍ സഹായിക്കും
കായകള്‍ വിരിഞ്ഞതിനു ശേഷം അടിയില്‍ കാണപ്പെടുന്ന ആണ് പൂവാണ് വാഴച്ചുണ്ട്. അത് നീക്കം ചെയ്യുന്നത് കൊണ്ട് പോഷകങ്ങളുടെ ചുണ്ടിലേക്കുള്ള ഒഴുക്ക് തടയാന്‍ കഴിയുന്നു. കായകള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ ഉടനെ തന്നെ ചുണ്ട് നീക്കം ചെയ്യണം. കുലക്ക് കൂടുതല്‍ പോഷണം കിട്ടി പുഷ്ടിപെടാന്‍ ഇത് സഹായിക്കും.
കുലപൊതിഞ്ഞുവക്കുന്നത് അതിന്റെ ഭംഗികൂട്ടാന്‍ സഹായിക്കും. പൊതിഞ്ഞു വച്ചാല്‍ പഴങ്ങള്‍ ചൂടില്‍ നിന്നും തണുപ്പില്‍ നിന്ന് സംരക്ഷിക്കപ്പെടും. പക്ഷികളില്‍ നിന്നും അണ്ണാനില്‍ നിന്നും സംരക്ഷിക്കാം എന്നു മാത്രമല്ല പൊതിഞ്ഞു വച്ചാല്‍ കുലയുടെ ഭാരം കൂടുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.
സാധാരണഗതിയില്‍ പഴം പാകമാകുമ്പോള്‍ വിളവെടുപ്പ് നടത്തുന്നു. കയറ്റുമതി വിപണിയിലേക്കാണെങ്കില് മൂന്നുമാസം മുഴുവനായും മൂപ്പെത്തണം. ഈ സമയത്ത് കായകളുടെ കൂര്‍ത്ത അരിമ്പുകള്‍ ഉരുണ്ടു വരുന്നു.
വാഴ കൃഷി ചെയ്ത ഉദ്ദ്യേശമനുസരിച്ച് വിവിധ ഘട്ടങ്ങളില്‍ വിളവെടുക്കാം. വിളവെടുക്കുന്ന സമയം തീരുമാനിക്കുന്നതു തന്നെ ഒരു വിദഗ്ദജോലിയാണ്. ഇന്ത്യയില്‍ വിളവെടുപ്പ് നടത്തുന്നത് സാധാരണഗതിയില്‍ നോക്കി തീരുമാനിച്ചാണ്. കുലവരുന്നതുമുതല് പാകമാകുന്നതുവരെയുള്ള കാലാവധി ദിവസത്തില്‍ പരിഗണിച്ചും വിളവെടുപ്പു നടത്താം. കുലവന്നതിനു ശേഷം 90-120 ദിവസംവരെയെടുക്കും കായകള്‍ മൂപ്പെത്താന്‍. വിപണിയിലെ ഡിമാന്റും വിളവെടുപ്പ് തീരുമാനിക്കാറുണ്ട്.
പൂവന്, രസ്താലി, ഡ്വാര്‍ഫ് കാവന്‍ഡിഷ് എന്നിവ നട്ട് 11-12 മാസം കൊണ്ട് വിളവെടുക്കാം. മഹാരാഷ്ട്രയില്‍ ഡ്വാര്‍ഫ് കാവന്‍ഡിഷ് (ബസ്രായി) 14 മാസമെടുക്കും മൂപ്പെത്താന്‍. കേരളത്തില്‍ കൃഷിചെയ്യുന്ന നേന്ത്രന് ഇനങ്ങള്‍ വിളവെടുക്കാന്‍ 10 മാസമേ ആവശ്യമുള്ളു. വിളവ് ( വിളവിന്റെ അളവ്) വ്യത്യാസപ്പെട്ടിരിക്കും.
വളരെ മൂര്‍ച്ചയുള്ള കത്തികൊണ്ടായിരിക്കണം വിളവെടുപ്പ് നടത്തേണ്ടത്. ആദ്യ പടലയുടെ 20-25 സെ.മി മുകളിലാവണം മുറിക്കേണ്ടത്. മുറിച്ച ഭാഗം മണ്ണില്‍ മുട്ടാതെ ശ്രദ്ധിക്കണം.
കുല മുറിച്ചെടുത്താല്‍ 20-25സെ.മി ഉയരത്തില്‍ വാഴത്തട നിര്‍ത്തണം. ഇതിനെ മുട്ടോക്കിങ്ങ് എന്നാണ് പറയുക. ഇങ്ങിനെ നിര്‍ത്തുന്ന വാഴയില്‍ നിന്നും ഭക്ഷണ പോഷണങ്ങള്‍ ചെറുതൈകളിലേക്ക് കുറച്ചുകാലം കൂടി( ഉണങ്ങുന്നതുവരെ) വ്യാപിച്ചു കൊണ്ടിരിക്കും എന്ന് പരീക്ഷണങ്ങള്‍ കാണിക്കുന്നു
വാഴക്കായ ചിപ്സും ഏത്തക്കായ പൊടിയും കായവരട്ടിയുമാണ് വിപണിയിലുള്ള പ്രധാന വിഭവങ്ങള്‍. സ്വദേശ വിപണിയില്‍ മാത്രമല്ല വിദേശ വിപണിയിലും ഇവയ്ക്ക് സാധ്യതകളുണ്ട്. നെന്ത്രനാണ് ചിപ്സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. നേന്ത്രന് പുറമെ മൊന്തന്‍,പടറ്റി, കുന്നന് പൂവന് എന്നീ ഇനങ്ങളും വാഴയ്ക്കപ്പോടിയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കൂടാതെ ജാം, കാണ കാന്‍ണ്ടി, ഫ്രൂട്ട് ബാര്‍, ഡീഹൈട്രേറ്റ് ഫ്രൂട്ട്, ബനാന വൈന്‍ തുടങ്ങി നിരവധി വിഭവങ്ങളും വാഴപ്പഴത്തില്‍ നിന്നും തയ്യാറാക്കാം.
കേരളത്തിലെ കര്‍ഷകരില്‍ ഏറിയപങ്കും കുലവെട്ടിയശേഷം വാഴപ്പോള പാഴാക്കുകയാണ് പതിവ്. അലങ്കാര സാധനങ്ങള്‍, ബാഗുകള്‍, കുപ്പായങ്ങള്‍ തുടങ്ങി വിവിധ കരകൌശല വസ്സ്തുക്കള് വാഴനാരില്‍ നിന്നുണ്ടാക്കാം. ഈ സംരംഭത്തിന് വളരെ മൂലധനമൊ യന്ത്രസഹായമോ വേണ്ടി വരുന്നില്ല. വാഴപ്പോളകളെ ചീപ്പ്പോലുള്ള ലോഹസ്ക്രപ്പാര് ഉപയോഗിച്ച് ചീകി നാര് വേര്‍തിരിക്കാം. ഈ നാരിനെ നന്നായി ഉണക്കിയ ശേഷം ചായം കലര്‍ത്തിയ വെള്ളത്തിലിട്ട് കുറച്ച് നല്ലെണ്ണ യുമായി തിളപ്പിച്ച് വിവിധ വര്ണ്ണങ്ങളിലാക്കാം. വീണ്ടും നന്നായി ഉണക്കിയശേഷം തുന്നിയാണ് വിവിധ അലങ്കാരസാധനങ്ങളും ബാഗുകളുമൊക്കെ നിര്‍മ്മിക്കുന്നത്.
വാഴക്ക് ആവശ്യമായ ഊഷ്മാവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തണുപ്പിലും ചൂടിലും സസ്യത്തിന് നിലനിൽക്കാനുള്ള ശേഷിയാണ്. വാഴക്ക് 20-35 ഡിഗ്രി സെൽഷ്യസ് ഊഷ്മാവാണ് മാതൃകാപരം. 20ഡിഗ്രി സെൽഷ്യസിൽനിന്ന് താഴെയാണ് ഊഷ്മാവ് എങ്കിൽ സസ്യവളർച്ച വളരെ കൂടുതലായിരിക്കും. എന്നാൽ കുലവരുന്നതും കായ്കളുടെ വളർച്ചയും വികാസവും തടയപ്പെടുകയും ചെയ്യും. മാത്രമല്ല പഴങ്ങൾക്ക് തൊലിക്കടിൽ ചുവപ്പു കലർന്ന തവിട്ടു നിറവും കാണപ്പെടും . ഊഷ്മാവ് 35 ഡിഗ്രിക്കു മുകളിലായാൽ പഴുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു. പഴങ്ങൾ ഇടക്കിടക്ക് പഴുക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പഴങ്ങളുടെ ഷെല്‍ഫ് ലൈഫ് ഗണ്യമായി കുറയുന്നു.